Sunday, August 15, 2010

മുറുക്കിച്ചുവന്നത് 

മുറുക്കാൻ പൊതിയും കഥയുടെ ഭാണ്ഢവും
അഴിയുക ഒരേ സമയത്താവും.
മുറുക്കാൻ ചുവക്കുന്നതിനൊപ്പം കഥകൾ മുറുകും
നീട്ടിയും കുറുകിയും തുപ്പി,
മുറുക്കിച്ചുവന്ന കഥകൾ മുറ്റത്ത് പരന്ന് കിടന്നു.
വെയിലേറ്റ് മങ്ങി,മഴയിൽ ഒലിച്ചുപോയി
എങ്കിലും ബാക്കിയായ ചുവപ്പിന്റെ
മങ്ങിയ പാടുകൾ കാണിച്ച്
വീമ്പിളക്കാറുണ്ട് ഞങ്ങൾ
മുത്തശ്ശിയേയും മുറുക്കലിനേയും
ചുവപ്പിനേയും കുറിച്ച്-
പൊങ്ങച്ചം ഒട്ടും കുറയാതെ തന്നെ.

1 comments:

Saheer Abdullah said...

ന്റെപ്പൂപ്പാക്ക് ഒരാനണ്ടാര്‍ന്നു...നന്നായിട്ടുണ്ട് സുധീര്‍..പഴമയുടെ വീരവാദങ്ങള്‍ അല്ലാതെ നമ്മള്‍ ഒന്നും ചെയ്യുന്നില്ല...സത്യം!!

Saheer Doha