സ്വപ്നങ്ങൾ തേനൂറുന്ന കവിതകളായിരുന്നു
വൃത്തവും അലങ്കാരവും ഒന്നുമില്ലെങ്കിലും
ഉണരുന്നേരം കിളി കൂടൊഴിയുന്നതു പോലെ
മനസ്സു വിട്ടു പറന്നിരുന്നെങ്കിലും
അവരെന്റെ ഇഷ്ട തോഴരായിരുന്നു.
അവരോടൊപ്പം ഞാനും യാത്ര ചെയ്തു
ദിശയറിയാത്ത രാത്രി യാത്രകൾ
സ്വപ്നങ്ങൾ ഒരു ഘോഷയാത്രയായി
ഇന്നെന്നെ കടന്നു പോകുന്നു.
ആരവങ്ങളും കാതോർത്ത്
ഒപ്പം നടക്കാനാവാത്തവന്റെ മൌഢ്യവുമായി
ഞാൻ ഇവിടെ വഴിയോരത്തെ വെറും കാഴ്ച്ചക്കാരൻ.